ഈ പ്രപഞ്ചം എന്തൊരത്ഭുതമാണ്? കേവലം ഒരണുവില്‍ നിന്നുണ്ടായ ഈ ചരാചരങ്ങളുടെ വൈവിധ്യം ഒന്നാലോചിച്ചുനോക്കൂ. എത്രസുന്ദരം!!!!
പ്രകൃതി എന്തുനല്ലൊരു ചിത്രകാരന്‍ !!!
ഒരേയൊരു ക്യാന്‍വാസില്‍ എന്തെല്ലാം നിറച്ചുവച്ചിരിക്കുന്നു?
അതില്‍ തന്നെ എല്ലാജീവികള്‍ക്കും തുല്ല്യാവകാശമുള്ള ഈ പ്രപഞ്ചത്തില്‍ സര്‍വ്വാധിപത്യം നടത്തുന്ന മനനരൂപികളായ കോടാനുകോടി മനുഷ്യരുടെ രൂപസ്വഭാവമോ? പരസ്പരഭിന്നവിചിത്രം!!!!!!
അതുകൊണ്ടാണല്ലോ.......
"വന്ദനം സനാതനാനുക്ഷണ വികസ്വര-
സുന്ദര പ്രപഞ്ചാദികന്ദമാം പ്രഭാവമേ' എന്ന് ജി. അത്ഭുതപ്പെട്ടത്?
ഇവിടെ പ്രകൃതിയുടെ ക്യാന്‍വാസില്‍ പതിഞ്ഞ ഒരുവ്യക്തിയെ നമുക്കൊന്ന് പരിചയപ്പെടാം...
പേര് : മന്ന്യന്‍ കണ്ണന്‍
സ്ഥലം : വേട്ടുവക്കുന്നു
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങാം എന്ന സ്ഥലത്തുനിന്നും ഏകദേശം പത്തു കിലോമീറ്റര്‍ ഉള്ളോട്ട് മാറി സ്ഥിതിചെയ്യുന്ന ഒരു സുന്ദര ഗ്രാമമാണ് വേട്ടുവക്കുന്നു. അവിടെ കുന്നുകളാല്‍ ചുറ്റപ്പെട്ട 22 ഏക്കര്‍ സ്ഥലത്തിന്റെ അവകാശിയായിരുന്നു എന്റെ അച്ഛന്‍ പരമേശ്വരന്‍ നമ്പീശന്‍ . ഒരു കൊച്ചു ജന്മിയുടെ പരിവേഷം കിട്ടിയിരുന്ന അച്ഛന്റെ വിശ്വസ്ത കാര്യസ്ഥനായിരുന്നു നമ്മുടെ കഥാനായകന്‍ ...... ......ആശ്രിതവത്സലന്‍ ......
ഓര്‍മ്മവച്ചനാള്‍ മുതല്‍ ഞാന്‍ ഇദ്ദേഹത്തെ കാണുന്നുണ്ട്. കാണുമ്പോഴൊക്കെ വെളുക്കനെ ചിരിച്ചു 'കൊച്ചു നമ്പീശാ'...'എന്നുള്ള വിളി ഇന്നും എന്നില്‍മുഴങ്ങുന്നു....
ചുറ്റുവട്ടത്തെ ഉത്സവപ്പറമ്പുകളില്‍ കുട്ടിയായ എന്നെ കൊണ്ടുപോകുമായിരുന്നു കണ്ണേട്ടന്‍ ...എന്നിട്ട് മറ്റുള്ളവര്‍ക്ക് എന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ....
"ഇവനെ അറിയോ? നമ്മുടെ പ്രസ്നക്കാരന്റെ മോനാ..."
ക്ഷിപ്രകോപിയായ എന്റെ അച്ഛന്‍ നാട്ടുകാര്‍ക്ക് എങ്ങനെ പ്രസ്നക്കാരനായി എന്ന് പലപ്പോഴും ഞാന്‍ അന്ന് ചിന്തിച്ചിട്ടുണ്ട് . പിന്നീട് ഇതിന്റെ പൊരുള്‍ കണ്ടെത്തുകയും ചെയ്തു....ഒന്നുമില്ലാ...എന്റെ അച്ഛന്‍ അത്യാവശ്യം ജ്യോതിഷം നോക്കുമായിരുന്നു. നാട്ടുകാരുടെ ഭാഷയില്‍ "പ്രശ്നം വയ്ക്കുന്ന ആള്‍ "
ഇത് ചുരുങ്ങിയാണ് പ്രസ്നക്കാരനായത്.
അങ്ങിനെ നാട്ടുകാര്‍ അരുമയോടെ "പ്രശ്നക്കാരന്‍ നമ്പീശന്‍ " എന്ന് വിളിച്ചു പോന്നു....അത്ര തന്നെ....
മന്ന്യനിലേക്ക് വീണ്ടും തിരിച്ചുവരാം.....
കാര്യസ്ഥന്‍ എന്ന നിലയില്‍ .......
തൊഴിലിനോട് കൂറ് പുലര്‍ത്തിയവനാണ് കണ്ണന്‍ . മറ്റു പണിക്കാരുടെ മേല്‍നോട്ടം വഹിക്കുക, കൃഷി കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക തുടങ്ങി പലതുണ്ട് മന്ന്യനു ചുമതല. പണിയില്‍ കള്ളമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ആരെയും വശീകരിക്കുന്ന ചിരി അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ് . മൂളിച്ചിരിയില്‍ നിന്ന് പൊട്ടിച്ചിരിയിലേക്ക് ചിലപ്പോഴത് നീളും. കാര്യസാധ്യത്തിനു ആരെയും പ്രണമിക്കാന്‍ മന്ന്യനു മടിയില്ല. കൂട്ടത്തിലൊന്നുകൂടി......മന്ന്യന്‍ ഇന്നുവരെ ആരോടും മുഖം കറുപ്പിക്കുന്നതോ കോപിക്കുന്നതോ കണ്ടവരാരുമില്ല!!!!
ജീവിതശൈലി
ഇന്ന് കഴിഞ്ഞു നാളെ എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം. രാവിലെ മുതല്‍ വൈകുംവരെ ജോലിചെയ്തു കിട്ടുന്ന കാശുമുഴുവന്‍ വൈകീട്ട് കള്ളുഷാപ്പില്‍ എത്തിച്ചാലെ മൂപ്പര്‍ക്ക് തൃപ്തിയാവൂ...സമ്പാദ്യശീലം തീരെ ഇല്ല. ഇതിനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ ഉണ്ടാകും മറുപടി...
"അല്ലാ സമ്പാദിച്ചിട്ടു എന്ത് കിട്ടാനാ? ഇതൊന്നും മോളിലേക്ക് കൊണ്ടുപോവാന്‍ പറ്റൂലല്ലോ?"
കുടുംബത്തോടുള്ള ഉത്തരവാദിത്തം കഴിവതും കുറച്ചുകൊണ്ടുവരാന്‍ എന്നും ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. കൈയ്യില്‍ ബാക്കിയുണ്ടെങ്കില്‍ കൊടുക്കും... അത്രതന്നെ.
സ്വഭാവം
ഒരുപക്ഷെ ഇത്രയും നിഷ്കളങ്കസ്വഭാവം മറ്റാരിലെങ്കിലും ഉണ്ടോ എന്ന് അദ്ദേഹത്തെ പരിചയപ്പെടുന്ന ഏതൊരാള്‍ക്കും തോന്നുക സ്വാഭാവികം. ആരോടും അതിരറ്റ ബഹുമാനം കാണിക്കുന്ന മന്ന്യന്റെ ഉള്ളില്‍ 'ഒരു കുപ്പി' ചെന്നാല്‍ പിന്നെ പറയുകയേ വേണ്ടാ....ബഹുമാനം അതിന്റെ പാരമ്മ്യത്തില്‍ എത്തുകയായി. ഇഷ്ട വിനോദം ഏതെന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ......കള്ളുകുടി...പക്ഷെ വിദേശം തൊടാറില്ല കേട്ടോ...
ഇതൊക്കെയാണെങ്കിലും മന്ന്യനു ചില ദോഷങ്ങളും ഇല്ലാതില്ല....ഇന്ന് പണിക്കു വന്നാല്‍ നാളെ കാണില്ല!!! "എന്താ മന്ന്യാ ഇന്നലെ കണ്ടില്ലല്ലോ?"എന്ന് ചോദിച്ചാല്‍ മറുപടി തലച്ചോറിഞ്ഞുള്ള ചിരി മാത്രം. ഇതാവട്ടെ അച്ഛന് തീരെ കണ്ടും കൂടാ. പിന്നെ വഴക്കായി...എല്ലാം കേട്ട് ചിരിച്ചു നില്‍ക്കുന്ന കണ്ണേട്ടനില്‍ നിന്ന് ഒരു മറുപടിയും കിട്ടാതാവുമ്പോള്‍ അച്ഛനങ്ങു തണുക്കും...പിന്നെ മൂപ്പരുടെ ഒരു ചോദ്യം...
"ഇന്നെന്താ നമ്പീശാ പണി?"
" വൈകുന്നേരം എന്താ കണ്ണാ ഇന്ന് കൂലി വേണോ? ഒന്നിച്ചു രണ്ടുദിവസം കഴിഞ്ഞു വാങ്ങിയാല്‍ പോരേ" എന്ന അച്ഛന്റെ ചോദ്യത്തിന് "അന്നത്തെ കൂലി അന്നുതന്നെ വാങ്ങുന്നതാ ഒരു സുഖം"...എന്നായിരിക്കും മറുപടി.....
പണം കയ്യില്‍ കിട്ടിയാല്‍ ഉഷാറാകുന്ന കണ്ണേട്ടന്‍ നേരെ ചെല്ലുന്നത് പാറക്കെ കള്ളുഷാപ്പിലാണ്. സ്ഥിരം പറ്റുകാരനായ മൂപ്പര്‍ക്ക് ഒരു പ്രത്യേക പരിഗണനയാണ് അവിടെ. ഷാപ്പില്‍ നിന്ന് പുതിയ മനുഷ്യനായിട്ടാണ് കണ്ണേട്ടന്‍ പുറത്തിറങ്ങുക. പ്രതികരണ ശേഷി കൂടും...മുഖത്തു ഗൗരവം കൂടും..ഒപ്പം ബഹുമാനവും...പിന്നെ നേരെ ഒരു വരവാണ്...നമ്മുടെ വീട്ടിലേക്ക്.....
വീടിനു പിന്‍വശം, കുന്നിടിച്ചു കല്ലുകൊണ്ട് കെട്ടി തട്ടുകളാക്കി നിര്‍ത്തിയിരിക്കുകയാണ്...സാമാന്യം ഉയരമുള്ള മൂന്നു തട്ടുകള്‍ ....വീടിനു മുന്‍വശത്തെ വഴി വിട്ട് ഈ വഴിയാണ് നമ്മുടെ കഥാനായകന്‍ ഈ വരവില്‍ സ്വീകരിക്കുക! പിന്നെയാണ് രസം...ഓരോ തട്ടില്‍ നിന്നും താഴേക്ക് ഒരു ചാട്ടം!!!! തികഞ്ഞ മെയ്യഭ്യാസിയെ പോലെ!!! സ്വതവേ ഒരു ചെറു മരത്തില്‍ കയറാന്‍ പോലും പേടിയുള്ള മനുഷ്യനാണ് ഇങ്ങനെ ചെയ്യുന്നത് എന്നതും ഓര്‍ക്കണേ...കണ്ണേട്ടന്റെ ഈ അഭ്യാസം കാണാന്‍ പലപ്പോഴും ഞങ്ങള്‍ വൈകീട്ട് അവിടെ പോയിരിക്കും. വരുമ്പോള്‍ ഇടയ്ക്കിടെ ഒച്ചത്തില്‍ പറയുകയും ചെയ്യും..."മന്ന്യനു പണം പുല്ല്....പുല്ല്...പുല്ല്..."
ഇത് കേട്ടാല്‍ അച്ഛന്‍ ചോദിക്കുകയായി..."എന്താ കണ്ണാ നീ കുടിച്ചു അല്ലെ?"
പിന്നെ അവിടെ ഒരു ചെറിയ സംവാദം...രാവിലെ ചീത്ത പറഞ്ഞതിന്റെ കണക്കൊക്കെ അപ്പോഴാണ് മന്ന്യന്‍ തീര്‍ക്കുക!
കുറെ കഴിഞ്ഞു അച്ഛന്‍ തോറ്റു പിന്മാറും....പിന്നെ അമ്മയോട് കുറച്ചു സംഭാരം വാങ്ങിക്കുടിച്ച് പോവുകയും ചെയ്യും.....
പിറ്റേന്ന് രാവിലെ ഈ ലോകത്ത് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ പണിക്കായി മൂപ്പര്‍ എത്തുകയും ചെയ്യും.
എല്‍ . ഐ .സി. യെ കുറിച്ച് കണ്ണന്റെ കാഴ്ച്ചപ്പാട്...
ഒരിക്കല്‍ ഒരു പോളിസി എടുപ്പിക്കാന്‍ ഏജന്റുമാര്‍ മന്ന്യന്റെ അടുത്തെത്തി. നിയമങ്ങളൊക്കെകേട്ടുനിന്ന കണ്ണന്‍ ചോദിച്ചുവത്രെ.
"പോളിസിക്ക് ചേര്‍ന്ന് ഒരു തവണ അടച്ചാല്‍ മുഴുവന്‍ പണം കിട്ടാന്‍ എന്താ വഴി?"
"ചേര്‍ന്ന ആള്‍ മരിക്കണം..."
"അപ്പോള്‍ ആ പണം ആര്‍ക്കു കിട്ടും?"
"ആരാണോ അവകാശി....അവര്‍ക്ക്..."
"അപ്പോള്‍ എനിക്ക് കിട്ടാന്‍ ഒരു വഴിയും ഇല്ലാ അല്ലെ?...ഞാന്‍ മരിച്ചിട്ട് അങ്ങിനെ അവര്‍സുഖിക്കേണ്ട...പണം എനിക്ക് കിട്ടുന്ന വല്ല വഴിയും ഉണ്ടോ?"
പിന്നെ എല്‍ . ഐ.സി. ക്കാര്‍ അവിടെ നിന്നില്ലത്രെ.........
നാട്ടിലെ സകല കുറിക്കും കണ്ണന്‍ ചേരും...ഒരു തവണ അടച്ച് ആദ്യം കുറി വിളിച്ചെടുക്കുന്നതുംഅങ്ങേരായിരിക്കും. പണം കിട്ടിയാല്‍ തിരിച്ചടക്കുന്ന പതിവ് കണ്ണന് തീരെ ഇല്ല.അങ്ങിനെ കണ്ണനെകൊണ്ട് പല കുറികളും പൊട്ടിപ്പോയ ചരിത്രവും വിരളമല്ല. കുറിക്കാര്‍ ഭീഷണിപ്പെടുത്തിയാല്‍അവരെയും കൂട്ടി തന്റെ പറമ്പില്‍ എത്തി കുരുമുളകുവള്ളി ചൂണ്ടിക്കാട്ടി ഒറ്റ പറച്ചിലാണ്...
"ഈ വര്‍ഷം നല്ല മുളക് കിട്ടും...കണ്ടില്ലേ വള്ളി നിറയെ തുത്തലാണ്...ഇക്കൊല്ലത്തെ പാട്ടംനിങ്ങള്‍ക്ക് തന്നേക്കാം...നിങ്ങളുടെ പണമെടുത്തു ഒരു നൂറു രൂപ തന്നേക്ക്.."ഇങ്ങനെപലകുറിക്കാരായും മന്ന്യന്‍ കരാറില്‍ ഒപ്പുവക്കുമത്രെ....
ഞങ്ങളുടെ വീടും പറമ്പും കൊടുത്തു പയ്യന്നൂരേക്കു താമസം മാറാന്‍ ഒരുങ്ങുമ്പോള്‍ എന്നെ ഏറ്റവുംവിഷമിപ്പിച്ചത് ജനിച്ചുവളര്‍ന്ന ഗ്രാമം വിടുന്നതിനേക്കാള്‍ ഉപരി കണ്ണേട്ടനെപിരിയുന്നതിലായിരുന്നു...വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു..അപ്പോഴാണ് ഒരു വാര്‍ത്ത കേട്ടത്...കണ്ണേട്ടന്‍ആശുപത്രിയിലാണ്...ഞങ്ങള്‍ ഉടന്‍ അവിടെ കാണാന്‍ ചെന്നു.....
കാലനെ തോല്‍പ്പിച്ച കണ്ണന്‍ !!
അതിരുകവിഞ്ഞ മദ്യപാനം കണ്ണന്റെ കരളിനെ ബാധിച്ചിട്ടുണ്ടെന്നും ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നും വൈദ്യന്മാര്‍ വിധിയെഴുതി...കണ്ണന്‍ ഇതൊന്നും കാര്യമായി എടുത്തില്ല..തന്റെ കൂടപ്പിറപ്പായ കള്ളിനെ വിട്ടുപിരിയേണ്ടിവരുമല്ലോ എന്നുമാത്രമേ അപ്പോള്‍ മൂപ്പര്‍ക്ക് വിഷമം ഉണ്ടായുള്ളൂ....അത്ഭുതമെന്നു പറയട്ടെ....ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞെങ്കിലും കണ്ണന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു!!!!നല്ല ആരോഗ്യത്തോടെ!!!
ഇതിനിടെ ഞാന്‍ ടൗണില്‍ വച്ചു കണ്ണേട്ടനെ കണ്ടു!!
അതേ ചിരി...
അതേ സംസാരം...
അതെ.....കാലം മാറി, കോലം മാറി...മന്ന്യന്‍ കണ്ണന്‍ മാത്രം മാറിയില്ല.....
ദര്‍ശനം
2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച
2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
മരണത്തെ മുന്നില്‍ കണ്ട നിമിഷം
ഒരു പക്ഷെ മരണം വരെ സംഭവിക്കാവുന്ന ഒരപകടത്തില്‍ നിന്ന് തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെടുക! ഒന്ന് സങ്കല്പിച്ചു നോക്കൂ.......ഇങ്ങനെ ഒരു പരീക്ഷണം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ഓര്‍മ്മയിലിന്നും എന്നെ പേടിപ്പെടുത്തുന്ന സംഭവം!
ദൈവമുണ്ടോ? ഉണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഏതോ ഒരു ശക്തി........ അതാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
രണ്ടായിരത്ത് നാലു മെയ് മൂന്നാം തീയ്യതി രാത്രി ഏഴര മണി.എന്റെ മരുമകളെ ചെറുവത്തൂരുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു അവളോടൊപ്പം ഞാനും ഭാര്യയും ചെറിയ മകളും ഒരു ഓട്ടോയില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്ന് പള്ളിത്രയുള്ള എന്റെ വീട്ടിലേക്കു തിരിക്കുന്നു.മഴ കുറേശ്ശെ ചാറുന്നുണ്ടായിരുന്നു. മട്ടന്നൂര്‍ ചാവശ്ശേരിയില്‍ സകുടുംബം താമസിക്കുന്ന ഞങ്ങള്‍ കുറച്ചുമാസങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേക്കു പോകുന്നത്. അതിന്റെ സന്തോഷവും നമുക്കുണ്ടായിരുന്നു. ഓട്ടോയുടെ വലതുവശം മകളും ഇടതുവശം മരുമകളും ആയിരുന്നു ഇരിന്നിരുന്നത്. അമ്പലത്തറ കഴിഞ്ഞു കൊക്കോട് അമ്പല പരിസരത്ത് എത്തിയപ്പോള്‍ മഴ കനത്തു. മഴ നനയാതിരിക്കാന്‍ മകളെ പിടിച്ചുമാറ്റി അവിടെ ഞാന്‍ ഇരുന്നതും എതിര്‍ ഭാഗത്തുനിന്നു അതിവേഗത്തില്‍ വന്ന ഒരു ടിപ്പര്‍ ലോറി അവിടെ വന്നിടിച്ചതും ഒരുമിച്ചായിരുന്നു.പിന്നെ എനിക്ക് ബോധം കിട്ടുന്നത് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വച്ചാണ്.
തുടര്‍ന്ന് നടന്ന സംഭവം ഭാര്യ വിവരിക്കുന്നത് ഇങ്ങനെ......
നമുക്കിറങ്ങേണ്ട സ്ഥലം മുതിയലം. എല്ലാവരും ഉത്സാഹത്തിലാണ്. അപകടത്തിനു തൊട്ടുമുന്‍പ് "അതാ ഒരു വണ്ടി നമ്മുടെ നേര്‍ക്ക് വരുന്നു എന്ന് പറഞ്ഞു ഒരു വശത്തേക്ക് ഞാന്‍ തെന്നി മാറിയിരുന്നത്രെ. (ഈ സംഭവം എനിക്ക് ഇന്നും ഓര്‍മ്മയില്ല എന്നത് ശ്രദ്ധേയമാണ്)എല്ലാം പെട്ടെന്നായിരുന്നു. എല്ലാവരും ഒരുനിമിഷം തരിച്ചിരുന്നുപോയി! അപ്പോഴേക്കും ചുറ്റുമുള്ളവര്‍ ശബ്ദം കേട്ട് ഓടി എത്തിയിരുന്നു.അവരുടെ സഹായത്തോടെ മകളെയും മരുമകളെയും പുറത്തിറക്കി. അബോധാവസ്ഥയിലായ എന്നെ എടുക്കാന്‍ നോക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്.!ഓട്ടോയുടെ ഒരു കമ്പി എന്റെ തുട തുളച്ചു പുറത്തുവന്നിരിക്കുന്നു. ചുറ്റും രക്തപ്രളയം!പെട്ടെന്നുതന്നെ നാട്ടുകാരില്‍ ചിലര്‍ കമ്പി മുറിച്ച് എന്നെ പുറത്തെടുത്തു. നാട്ടുകാരുടെയും അപ്പോള്‍ അവിടെ എത്തിയ ചില വണ്ടിക്കാരുടെയും നിര്‍ല്ലോഭമായ സഹകരണം കൊണ്ട് എത്രയും വേഗം എന്നെ ആശുപത്രിയിലാക്കാന്‍ സാധിച്ചു . (ഗ്രാമവാസികളുടെ സഹകരണ മനോഭാവം കണ്ടുപഠിക്കണം നാം .)
ആദ്യം എന്നെ എത്തിച്ചത് പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
പെരിയാരം ആശ്രുപത്രിയില്‍ ...
അതി കഠിനമായ വേദനയോടെയാണ് എന്റെ ബോധം തെളിഞ്ഞത്. അപ്പോഴേക്കും നാലു മണിക്കൂര്‍ കഴിഞ്ഞിരുന്നു. കണ്ണുതുറന്നപ്പോള്‍ ചുറ്റും കാണുന്നത്....ഭയത്തോടെ എന്നെ ഉറ്റുനോക്കുന്ന കുറെ കണ്ണുകളാണ്.ഒന്നമ്പരന്നു! ഞാന്‍ എവിടെ ആണ്?ക്രമേണ കാര്യങ്ങള്‍ എനിക്ക് മനസ്സിലായി. ഓട്ടോയില്‍ ചിരിച്ചു വര്‍ത്തമാനം പറഞ്ഞു പോയ ഞാന്‍ എത്ര വേഗമാണ് ആശുപത്രിയിലെത്തിയത്? ഇപ്പോഴും നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു കാര്യം ആ ബോധം എന്നെന്നേക്കുമായി പോയിരുന്നെങ്കിലോ? മരണം എത്ര നിസ്സാരം...ല്ലേ?..ഹോ ഓര്‍ക്കുക കൂടി വയ്യ....കാലുവേദന അസഹ്യം....പെട്ടെന്ന് ഞാന്‍ നടുങ്ങി! ഞാന്‍ തല ഉയര്‍ത്തി നോക്കി..ഭയന്ന് പോയി! വലതു കാല്‍ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു! ഇടതു കയ്യ് ഉയര്താനെ വയ്യ...എനിക്കെന്തു പറ്റി? എന്റെ ഭാര്യ?കുട്ടികള്‍ ?..ഈശ്വരാ...വീണ്ടും അബോധത്തിലേക്ക്...പിന്നെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ഐ.സി.യു.വില്‍ ആണ്...കയ്യും കാലും പ്ലാസ്റ്റര്‍ കൊണ്ട് മൂടിയിരിക്കുന്നു..ശരീരമാസകലം കൊത്തിനുറുക്കുന്ന വേദന...അപ്പോഴാണ് അപ്പുറത്തെ മുറിയില്‍ നിന്ന് "അമ്മേ" എന്ന നിലവിളി ഉയര്‍ന്നത്.ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി!!!!"എന്റെ മോളേ" ഞാന്‍ നിലവിളിച്ചു പോയി! നേഴ്സ് വന്നു അത് നിങ്ങളുടെ കുട്ടിയല്ല എന്ന് പറഞ്ഞെങ്കിലും എനിക്ക് വിശ്വാസമായില്ല.ഒടുവില്‍ എന്റെ വാശിക്ക് മുന്‍പില്‍ ആരെയും കടത്തിവിടാത്ത എന്റെ മുറിയില്‍ ഭാര്യയെയും കുട്ടിയെയും വരുത്തേണ്ടി വന്നു അവര്‍ക്ക്.
പഴയ നിലയിലേക്ക്
രണ്ടുമൂന്നാഴ്ച ശരീരം ഒട്ടും ഇളക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.എല്ലാം കിടന്ന കിടപ്പില്‍ തന്നെ. അവിടുത്തെ ഡ്യുട്ടി നേഴ്സുമാരുടെ സിസ്വാര്‍ത്ഥസേവനമെന്തെന്നു മനസ്സിലായത് അന്നാണ്. ആ സ്നേഹ പുര്‍ണമായ സഹകരണത്തിന് ഞാന്‍ എങ്ങിനെ നന്ദി പറഞ്ഞാല്‍ മതിയാകും? പിന്നെ...പിന്നെ എന്റെ ഓര്‍മ്മയില്‍ തെളിയുന്ന മുഖം എന്റെ ഹെഡ് മാസ്റ്റെര്‍ ആയിരുന്ന ബക്കര്‍ ചൂളിയാട് മാഷാണ്.അന്ന് അദ്ദേഹം മെഡിക്കല്‍ കോളേജ് പി.ടി.എ.മെംബര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ അവിടെയൊക്കെ നല്ല പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു.സാറുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ ഡോ.സുനിലിന്റെ കീഴിലാകുന്നത്. പിന്നെ...എന്റെ ഭാര്യാ പിതാവ്, ചേട്ടന്മാര്‍ ,ചങ്ങാതിമാര്‍ ......ഒക്കെ രാപ്പകലില്ലാതെ എന്റെ അടുത്തുണ്ടായിരുന്നു.
ഡോ.സുനില്‍ (ഓര്‍ത്തോ വിഭാഗം തലവന്‍ )
തന്നെ പുര്‍വ്വസ്ഥിതിയില്‍ എത്തിച്ചതിനു ഒരുപാട് കടപ്പാടുള്ള ദൈവതുല്യനായ മനുഷ്യന്‍ !!!! പൊട്ടിത്തകര്‍ന്ന എല്ലുകള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ വിദഗ്ദ്ധന്‍ . എന്റെ കേസ്സ് നിസ്സാരമായി മാത്രമേ അദ്ദേഹത്തിനു തോന്നിയുള്ളൂ. തികഞ്ഞ ആത്മവിശ്വാസം ഓരോ ദിവസവും ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും....
ഓപ്പറേഷന്‍ തിയേറ്റര്‍ !!!!!
അര്‍ദ്ധബോധാവസ്ഥയില്‍ ആണെങ്കിലും ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ കാണുന്നത് അന്നാണ്...ഒരുമാസത്തെ ഐ.സി.യു. പരിചരണവും ഒരാഴ്ചത്തെ ആശുപത്രിമുറിയിലെ ജീവിതവും കൊണ്ട് ആരോഗ്യം കുറച്ചു മെച്ചമായ ശേഷമാണ് അവര്‍ എന്നെ ഓപ്പറേഷനു കൊണ്ടുപോയത്.അതിരാവിലെ തന്നെ എന്നെ ആ മുറിയില്‍ എത്തിച്ചു. പലരും പറഞ്ഞു കേട്ട ആ മുറി നേരില്‍ കണ്ടപ്പോള്‍ ഒരു ഭയം....ഭക്ഷണം ഒന്നും കിട്ടിയില്ല...ഉച്ചക്ക് ഒരു ഡോക്ടര്‍ വന്നു അനസ്തേഷ്യ തന്നു. അതോടെ ഞാന്‍ പാതി മയക്കത്തിലായി . അവിടെ നടക്കുന്ന സംഭവങ്ങളുടെ ചിത്രം എനിക്ക് അവ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ശരീരം ....നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും.... ഒക്കെ...ഒക്കെ.....രണ്ടര മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ !!!!
ഒടുവില്‍ ഒരാള്‍ വന്നു കവിളില്‍ ഒരൊറ്റ അടി ....പിന്നെ ഒരു ചോദ്യം...പേരെന്താ? ഈശ്വരാ ...ഇവര്‍ക്ക് ആള് മാറിപ്പോയോ? പിന്നീടാണ് അറിഞ്ഞത് ....അത് എനിക്ക് ബോധം വന്നോ എന്ന് ടെസ്റ്റു ചെയ്തതാണെന്ന്.....ഉടന്‍ ഞാന്‍ കാല് തൊട്ടുനോക്കി.....അവിടെ ഉണ്ട്... ആശ്വാസം...ഐ.സി.യു.വില്‍ വീണ്ടും രണ്ടു ദിവസം....പിന്നെ റൂമിലേക്ക്.....പലരും കാണാന്‍ വരുന്നു...ആശ്വാസവചനങ്ങള്‍ തരുന്നു....അങ്ങനെ പോയി കുറച്ചു ദിവസം....
ആശുപത്രിയോട് വിട....
മൂന്നു മാസത്തെ ആശുപത്രി ജീവിതം പലതും പഠിപ്പിച്ചു എന്നെ....ഈ കാലം കൊണ്ട് അവിടെയുള്ള ജീവനക്കാരുമായി ഒരു നല്ല ബന്ധം ഞാന്‍ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പോകുന്ന നേരം അവരെല്ലാവരും എന്നെ കാണാന്‍ വന്നു....സത്യത്തില്‍ കരഞ്ഞുപോയീ ഞാന്‍ .......
ഫിസിയോ തെറാപ്പി
എന്റെ ഒരടുത്ത ബന്ധുവായ ഡോ.ശശിധരന്റെ ഫിസിയോ തെറാപ്പി ചികിത്സയായിരുന്നു പിന്നീട്. ഒരനുജന്റെ സ്ഥാനത്ത് കണ്ട അദ്ധേഹത്തിന്റെ ചികിത്സ എന്നില്‍ നല്ല മാറ്റമുണ്ടാക്കി. ഒരാഴ്ചക്ക് ശേഷം എനിക്ക് മെല്ലെ നടക്കാമെന്നായി! മാസങ്ങളായി നടക്കാന്‍ പറ്റാതെ കിടന്ന എനിക്ക് അതിനു കഴിഞ്ഞപ്പോള്‍ ......എന്നിലുണ്ടായ സന്തോഷം.....ഒരിക്കലും കിട്ടില്ലെന്ന് കരുതിയ......കൈവിട്ടുപോയ.....എന്തോ ഒന്ന്......ഓര്‍ക്കാപ്പുറത്ത് കിട്ടുമ്പോള്‍ ലഭിക്കുന്ന ഒരുതരം ആനന്ദമില്ലേ?...അതാണ്....അതാണ് ......ഞാന്‍ അന്ന് അനുഭവിച്ചത്.
ഏകാന്തത അറിഞ്ഞ ദിനങ്ങള്‍ ..........
ഒരു മാസത്തെ തെറാപ്പി ചികിത്സ എന്നെ ഒരുവിധം പഴയനിലയില്‍ എത്തിച്ചു. വീട്ടിലെത്തിയ എനിക്ക് ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഒരുതരം ഏകാന്തതതയാണ് അനുഭവപ്പെട്ടത്. എന്നെ കാണാന്‍ വരുന്നവര്‍ മാത്രമാണ് ഏക ആശ്വാസമായത്. തുടര്‍ച്ചയായ ദൂരദര്‍ശന്‍ പരിപാടികള്‍ എന്നെ ബോറടിപ്പിച്ചു. അപ്പോഴാണ് പുസ്തകങ്ങള്‍ എന്റെ കൂട്ടുകാരായത്. ആ കാലത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ഏക നേട്ടമായി ഞാന്‍ കാണുന്നത്, വായനശീലം എന്നിലുണ്ടായി എന്നതുതന്നെ. മൂന്നുമാസം പരിപൂര്‍ണ്ണ വിശ്രമം...അപ്പോഴേക്കും മലയാളത്തിലെ ഒത്തിരി പുസ്തകങ്ങള്‍ പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞു......നോവലും....കഥയും....ലേഖനങ്ങളും....
മൂന്നു മാസത്തിനു ശേഷം പ്ലാസ്റ്റര്‍ അഴിച്ചു. കാലിനു ചെറിയ നീളവ്യത്യാസം ഉണ്ടാകുമോ എന്ന എന്റെ വ്യകുലതക്ക് വിരാമമായത് അന്നാണ്. വളരെ സന്തോഷവാനായാണ് അന്ന് വീട്ടില്‍ എത്തിയത്. രണ്ടു വര്‍ഷത്തിനു ശേഷം കാലിലെ കമ്പി എടുത്തുമാറ്റാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പഴയ ഭയപ്പാടോന്നും എന്നിലുണ്ടയില്ല.
വീണ്ടും ആശങ്കയുടെ നടുവില്‍ !!!!
അടുത്ത മാസം ഈ കേസിന്റെ വിചാരണ തലശ്ശേരി ജില്ലാ കോടതിയില്‍ വച്ച് നടക്കുകയാണ്. ഇതുവരെ കോടതി കയറാത്ത എനിക്ക് വിധി അതിനും വഴിയൊരുക്കുന്നു! സിനിമയിലും മറ്റും കണ്ടിട്ടുള്ള കോടതി മുറിയും, വിചാരണക്കൂടും, വാദവും, പ്രതിവാദവും.......നേരിട്ടുകാണാന്‍ ഒരവസരം....ഒപ്പം കൂട്ടിനു കുറച്ചു പരിഭ്രമവും.....
ഈശ്വര സാന്നിധ്യം അറിഞ്ഞ നിമിഷം!!!!!
കൊക്കോട് അമ്പല നടയിലേക്കു കയറുന്ന വഴിയുടെ മുമ്പില്‍ വച്ചാണ് മഴ കനത്തതും മകളെ മാറ്റി ഞാന്‍ അവിടെ ഇരുന്നതും....ഒരുപക്ഷെ ആ സമയം മഴ പെയ്തില്ലായിരുന്നെങ്കില്‍ !!!!!!!
ഇനി പറയൂ.....ദൈവം നമ്മുടെ കൂടെ ഇല്ലേ?
*******************
ദൈവമുണ്ടോ? ഉണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഏതോ ഒരു ശക്തി........ അതാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
രണ്ടായിരത്ത് നാലു മെയ് മൂന്നാം തീയ്യതി രാത്രി ഏഴര മണി.എന്റെ മരുമകളെ ചെറുവത്തൂരുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു അവളോടൊപ്പം ഞാനും ഭാര്യയും ചെറിയ മകളും ഒരു ഓട്ടോയില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്ന് പള്ളിത്രയുള്ള എന്റെ വീട്ടിലേക്കു തിരിക്കുന്നു.മഴ കുറേശ്ശെ ചാറുന്നുണ്ടായിരുന്നു. മട്ടന്നൂര്‍ ചാവശ്ശേരിയില്‍ സകുടുംബം താമസിക്കുന്ന ഞങ്ങള്‍ കുറച്ചുമാസങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേക്കു പോകുന്നത്. അതിന്റെ സന്തോഷവും നമുക്കുണ്ടായിരുന്നു. ഓട്ടോയുടെ വലതുവശം മകളും ഇടതുവശം മരുമകളും ആയിരുന്നു ഇരിന്നിരുന്നത്. അമ്പലത്തറ കഴിഞ്ഞു കൊക്കോട് അമ്പല പരിസരത്ത് എത്തിയപ്പോള്‍ മഴ കനത്തു. മഴ നനയാതിരിക്കാന്‍ മകളെ പിടിച്ചുമാറ്റി അവിടെ ഞാന്‍ ഇരുന്നതും എതിര്‍ ഭാഗത്തുനിന്നു അതിവേഗത്തില്‍ വന്ന ഒരു ടിപ്പര്‍ ലോറി അവിടെ വന്നിടിച്ചതും ഒരുമിച്ചായിരുന്നു.പിന്നെ എനിക്ക് ബോധം കിട്ടുന്നത് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വച്ചാണ്.
തുടര്‍ന്ന് നടന്ന സംഭവം ഭാര്യ വിവരിക്കുന്നത് ഇങ്ങനെ......
നമുക്കിറങ്ങേണ്ട സ്ഥലം മുതിയലം. എല്ലാവരും ഉത്സാഹത്തിലാണ്. അപകടത്തിനു തൊട്ടുമുന്‍പ് "അതാ ഒരു വണ്ടി നമ്മുടെ നേര്‍ക്ക് വരുന്നു എന്ന് പറഞ്ഞു ഒരു വശത്തേക്ക് ഞാന്‍ തെന്നി മാറിയിരുന്നത്രെ. (ഈ സംഭവം എനിക്ക് ഇന്നും ഓര്‍മ്മയില്ല എന്നത് ശ്രദ്ധേയമാണ്)എല്ലാം പെട്ടെന്നായിരുന്നു. എല്ലാവരും ഒരുനിമിഷം തരിച്ചിരുന്നുപോയി! അപ്പോഴേക്കും ചുറ്റുമുള്ളവര്‍ ശബ്ദം കേട്ട് ഓടി എത്തിയിരുന്നു.അവരുടെ സഹായത്തോടെ മകളെയും മരുമകളെയും പുറത്തിറക്കി. അബോധാവസ്ഥയിലായ എന്നെ എടുക്കാന്‍ നോക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്.!ഓട്ടോയുടെ ഒരു കമ്പി എന്റെ തുട തുളച്ചു പുറത്തുവന്നിരിക്കുന്നു. ചുറ്റും രക്തപ്രളയം!പെട്ടെന്നുതന്നെ നാട്ടുകാരില്‍ ചിലര്‍ കമ്പി മുറിച്ച് എന്നെ പുറത്തെടുത്തു. നാട്ടുകാരുടെയും അപ്പോള്‍ അവിടെ എത്തിയ ചില വണ്ടിക്കാരുടെയും നിര്‍ല്ലോഭമായ സഹകരണം കൊണ്ട് എത്രയും വേഗം എന്നെ ആശുപത്രിയിലാക്കാന്‍ സാധിച്ചു . (ഗ്രാമവാസികളുടെ സഹകരണ മനോഭാവം കണ്ടുപഠിക്കണം നാം .)
ആദ്യം എന്നെ എത്തിച്ചത് പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
പെരിയാരം ആശ്രുപത്രിയില്‍ ...
അതി കഠിനമായ വേദനയോടെയാണ് എന്റെ ബോധം തെളിഞ്ഞത്. അപ്പോഴേക്കും നാലു മണിക്കൂര്‍ കഴിഞ്ഞിരുന്നു. കണ്ണുതുറന്നപ്പോള്‍ ചുറ്റും കാണുന്നത്....ഭയത്തോടെ എന്നെ ഉറ്റുനോക്കുന്ന കുറെ കണ്ണുകളാണ്.ഒന്നമ്പരന്നു! ഞാന്‍ എവിടെ ആണ്?ക്രമേണ കാര്യങ്ങള്‍ എനിക്ക് മനസ്സിലായി. ഓട്ടോയില്‍ ചിരിച്ചു വര്‍ത്തമാനം പറഞ്ഞു പോയ ഞാന്‍ എത്ര വേഗമാണ് ആശുപത്രിയിലെത്തിയത്? ഇപ്പോഴും നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു കാര്യം ആ ബോധം എന്നെന്നേക്കുമായി പോയിരുന്നെങ്കിലോ? മരണം എത്ര നിസ്സാരം...ല്ലേ?..ഹോ ഓര്‍ക്കുക കൂടി വയ്യ....കാലുവേദന അസഹ്യം....പെട്ടെന്ന് ഞാന്‍ നടുങ്ങി! ഞാന്‍ തല ഉയര്‍ത്തി നോക്കി..ഭയന്ന് പോയി! വലതു കാല്‍ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു! ഇടതു കയ്യ് ഉയര്താനെ വയ്യ...എനിക്കെന്തു പറ്റി? എന്റെ ഭാര്യ?കുട്ടികള്‍ ?..ഈശ്വരാ...വീണ്ടും അബോധത്തിലേക്ക്...പിന്നെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ഐ.സി.യു.വില്‍ ആണ്...കയ്യും കാലും പ്ലാസ്റ്റര്‍ കൊണ്ട് മൂടിയിരിക്കുന്നു..ശരീരമാസകലം കൊത്തിനുറുക്കുന്ന വേദന...അപ്പോഴാണ് അപ്പുറത്തെ മുറിയില്‍ നിന്ന് "അമ്മേ" എന്ന നിലവിളി ഉയര്‍ന്നത്.ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി!!!!"എന്റെ മോളേ" ഞാന്‍ നിലവിളിച്ചു പോയി! നേഴ്സ് വന്നു അത് നിങ്ങളുടെ കുട്ടിയല്ല എന്ന് പറഞ്ഞെങ്കിലും എനിക്ക് വിശ്വാസമായില്ല.ഒടുവില്‍ എന്റെ വാശിക്ക് മുന്‍പില്‍ ആരെയും കടത്തിവിടാത്ത എന്റെ മുറിയില്‍ ഭാര്യയെയും കുട്ടിയെയും വരുത്തേണ്ടി വന്നു അവര്‍ക്ക്.
പഴയ നിലയിലേക്ക്
രണ്ടുമൂന്നാഴ്ച ശരീരം ഒട്ടും ഇളക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.എല്ലാം കിടന്ന കിടപ്പില്‍ തന്നെ. അവിടുത്തെ ഡ്യുട്ടി നേഴ്സുമാരുടെ സിസ്വാര്‍ത്ഥസേവനമെന്തെന്നു മനസ്സിലായത് അന്നാണ്. ആ സ്നേഹ പുര്‍ണമായ സഹകരണത്തിന് ഞാന്‍ എങ്ങിനെ നന്ദി പറഞ്ഞാല്‍ മതിയാകും? പിന്നെ...പിന്നെ എന്റെ ഓര്‍മ്മയില്‍ തെളിയുന്ന മുഖം എന്റെ ഹെഡ് മാസ്റ്റെര്‍ ആയിരുന്ന ബക്കര്‍ ചൂളിയാട് മാഷാണ്.അന്ന് അദ്ദേഹം മെഡിക്കല്‍ കോളേജ് പി.ടി.എ.മെംബര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ അവിടെയൊക്കെ നല്ല പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു.സാറുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ ഡോ.സുനിലിന്റെ കീഴിലാകുന്നത്. പിന്നെ...എന്റെ ഭാര്യാ പിതാവ്, ചേട്ടന്മാര്‍ ,ചങ്ങാതിമാര്‍ ......ഒക്കെ രാപ്പകലില്ലാതെ എന്റെ അടുത്തുണ്ടായിരുന്നു.
ഡോ.സുനില്‍ (ഓര്‍ത്തോ വിഭാഗം തലവന്‍ )
തന്നെ പുര്‍വ്വസ്ഥിതിയില്‍ എത്തിച്ചതിനു ഒരുപാട് കടപ്പാടുള്ള ദൈവതുല്യനായ മനുഷ്യന്‍ !!!! പൊട്ടിത്തകര്‍ന്ന എല്ലുകള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ വിദഗ്ദ്ധന്‍ . എന്റെ കേസ്സ് നിസ്സാരമായി മാത്രമേ അദ്ദേഹത്തിനു തോന്നിയുള്ളൂ. തികഞ്ഞ ആത്മവിശ്വാസം ഓരോ ദിവസവും ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും....
ഓപ്പറേഷന്‍ തിയേറ്റര്‍ !!!!!
അര്‍ദ്ധബോധാവസ്ഥയില്‍ ആണെങ്കിലും ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ കാണുന്നത് അന്നാണ്...ഒരുമാസത്തെ ഐ.സി.യു. പരിചരണവും ഒരാഴ്ചത്തെ ആശുപത്രിമുറിയിലെ ജീവിതവും കൊണ്ട് ആരോഗ്യം കുറച്ചു മെച്ചമായ ശേഷമാണ് അവര്‍ എന്നെ ഓപ്പറേഷനു കൊണ്ടുപോയത്.അതിരാവിലെ തന്നെ എന്നെ ആ മുറിയില്‍ എത്തിച്ചു. പലരും പറഞ്ഞു കേട്ട ആ മുറി നേരില്‍ കണ്ടപ്പോള്‍ ഒരു ഭയം....ഭക്ഷണം ഒന്നും കിട്ടിയില്ല...ഉച്ചക്ക് ഒരു ഡോക്ടര്‍ വന്നു അനസ്തേഷ്യ തന്നു. അതോടെ ഞാന്‍ പാതി മയക്കത്തിലായി . അവിടെ നടക്കുന്ന സംഭവങ്ങളുടെ ചിത്രം എനിക്ക് അവ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ശരീരം ....നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും.... ഒക്കെ...ഒക്കെ.....രണ്ടര മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ !!!!
ഒടുവില്‍ ഒരാള്‍ വന്നു കവിളില്‍ ഒരൊറ്റ അടി ....പിന്നെ ഒരു ചോദ്യം...പേരെന്താ? ഈശ്വരാ ...ഇവര്‍ക്ക് ആള് മാറിപ്പോയോ? പിന്നീടാണ് അറിഞ്ഞത് ....അത് എനിക്ക് ബോധം വന്നോ എന്ന് ടെസ്റ്റു ചെയ്തതാണെന്ന്.....ഉടന്‍ ഞാന്‍ കാല് തൊട്ടുനോക്കി.....അവിടെ ഉണ്ട്... ആശ്വാസം...ഐ.സി.യു.വില്‍ വീണ്ടും രണ്ടു ദിവസം....പിന്നെ റൂമിലേക്ക്.....പലരും കാണാന്‍ വരുന്നു...ആശ്വാസവചനങ്ങള്‍ തരുന്നു....അങ്ങനെ പോയി കുറച്ചു ദിവസം....
ആശുപത്രിയോട് വിട....
മൂന്നു മാസത്തെ ആശുപത്രി ജീവിതം പലതും പഠിപ്പിച്ചു എന്നെ....ഈ കാലം കൊണ്ട് അവിടെയുള്ള ജീവനക്കാരുമായി ഒരു നല്ല ബന്ധം ഞാന്‍ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പോകുന്ന നേരം അവരെല്ലാവരും എന്നെ കാണാന്‍ വന്നു....സത്യത്തില്‍ കരഞ്ഞുപോയീ ഞാന്‍ .......
ഫിസിയോ തെറാപ്പി
എന്റെ ഒരടുത്ത ബന്ധുവായ ഡോ.ശശിധരന്റെ ഫിസിയോ തെറാപ്പി ചികിത്സയായിരുന്നു പിന്നീട്. ഒരനുജന്റെ സ്ഥാനത്ത് കണ്ട അദ്ധേഹത്തിന്റെ ചികിത്സ എന്നില്‍ നല്ല മാറ്റമുണ്ടാക്കി. ഒരാഴ്ചക്ക് ശേഷം എനിക്ക് മെല്ലെ നടക്കാമെന്നായി! മാസങ്ങളായി നടക്കാന്‍ പറ്റാതെ കിടന്ന എനിക്ക് അതിനു കഴിഞ്ഞപ്പോള്‍ ......എന്നിലുണ്ടായ സന്തോഷം.....ഒരിക്കലും കിട്ടില്ലെന്ന് കരുതിയ......കൈവിട്ടുപോയ.....എന്തോ ഒന്ന്......ഓര്‍ക്കാപ്പുറത്ത് കിട്ടുമ്പോള്‍ ലഭിക്കുന്ന ഒരുതരം ആനന്ദമില്ലേ?...അതാണ്....അതാണ് ......ഞാന്‍ അന്ന് അനുഭവിച്ചത്.
ഏകാന്തത അറിഞ്ഞ ദിനങ്ങള്‍ ..........
ഒരു മാസത്തെ തെറാപ്പി ചികിത്സ എന്നെ ഒരുവിധം പഴയനിലയില്‍ എത്തിച്ചു. വീട്ടിലെത്തിയ എനിക്ക് ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഒരുതരം ഏകാന്തതതയാണ് അനുഭവപ്പെട്ടത്. എന്നെ കാണാന്‍ വരുന്നവര്‍ മാത്രമാണ് ഏക ആശ്വാസമായത്. തുടര്‍ച്ചയായ ദൂരദര്‍ശന്‍ പരിപാടികള്‍ എന്നെ ബോറടിപ്പിച്ചു. അപ്പോഴാണ് പുസ്തകങ്ങള്‍ എന്റെ കൂട്ടുകാരായത്. ആ കാലത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ഏക നേട്ടമായി ഞാന്‍ കാണുന്നത്, വായനശീലം എന്നിലുണ്ടായി എന്നതുതന്നെ. മൂന്നുമാസം പരിപൂര്‍ണ്ണ വിശ്രമം...അപ്പോഴേക്കും മലയാളത്തിലെ ഒത്തിരി പുസ്തകങ്ങള്‍ പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞു......നോവലും....കഥയും....ലേഖനങ്ങളും....
മൂന്നു മാസത്തിനു ശേഷം പ്ലാസ്റ്റര്‍ അഴിച്ചു. കാലിനു ചെറിയ നീളവ്യത്യാസം ഉണ്ടാകുമോ എന്ന എന്റെ വ്യകുലതക്ക് വിരാമമായത് അന്നാണ്. വളരെ സന്തോഷവാനായാണ് അന്ന് വീട്ടില്‍ എത്തിയത്. രണ്ടു വര്‍ഷത്തിനു ശേഷം കാലിലെ കമ്പി എടുത്തുമാറ്റാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പഴയ ഭയപ്പാടോന്നും എന്നിലുണ്ടയില്ല.
വീണ്ടും ആശങ്കയുടെ നടുവില്‍ !!!!
അടുത്ത മാസം ഈ കേസിന്റെ വിചാരണ തലശ്ശേരി ജില്ലാ കോടതിയില്‍ വച്ച് നടക്കുകയാണ്. ഇതുവരെ കോടതി കയറാത്ത എനിക്ക് വിധി അതിനും വഴിയൊരുക്കുന്നു! സിനിമയിലും മറ്റും കണ്ടിട്ടുള്ള കോടതി മുറിയും, വിചാരണക്കൂടും, വാദവും, പ്രതിവാദവും.......നേരിട്ടുകാണാന്‍ ഒരവസരം....ഒപ്പം കൂട്ടിനു കുറച്ചു പരിഭ്രമവും.....
ഈശ്വര സാന്നിധ്യം അറിഞ്ഞ നിമിഷം!!!!!
കൊക്കോട് അമ്പല നടയിലേക്കു കയറുന്ന വഴിയുടെ മുമ്പില്‍ വച്ചാണ് മഴ കനത്തതും മകളെ മാറ്റി ഞാന്‍ അവിടെ ഇരുന്നതും....ഒരുപക്ഷെ ആ സമയം മഴ പെയ്തില്ലായിരുന്നെങ്കില്‍ !!!!!!!
ഇനി പറയൂ.....ദൈവം നമ്മുടെ കൂടെ ഇല്ലേ?
*******************
2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച
നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ട് ?
ഇരിക്കുന്ന ഒരേ ഒരു ചോദ്യം ഇത്രമാത്രം "അല്ലാ ഇവരുടെ പോക്ക് എങ്ങോട്ട്?
കുട്ടികള്‍ അന്ന്
എന്നില്‍ നിന്ന് തന്നെ തുടങ്ങാം....ഒരു ഗ്രാമത്തിന്റെ മൊത്തം പ്രതീക്ഷയായി നിലനിന്നിരുന്ന പെരിങ്ങോം ഗവ: സ്കൂളിലാണ് എന്റെ പത്തു വരെ ഉള്ള വിദ്യാഭ്യാസം.എല്ലാ വികൃതികളും കൈമുതലുള്ള നമുക്കന്നു പക്ഷേ അധ്യാപകരെയും വിദ്യാലയത്തേയും ആദരവോടെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അവരുടെ കഠിന ശിക്ഷകള്‍ നമ്മില്‍ താത്കാലിക മുറുമുറുപ്പുകള്‍ ഉണ്ടാക്കുമെങ്കിലും സ്ഥായീ വികാരം ആദരവുതന്നെ. ചൂരല്‍ പ്രയോഗം, പുറത്താക്കല്‍, ബെഞ്ചുഡസ്ക് കയറ്റം, ചുമര്‍ നോക്കിനില്‍പ്പ്,കസേരയില്ലായിരുപ്പ്, ഒക്കെ... ഒക്കെ. ...നാം സഹിച്ചിരുന്നു....ക്ഷമിച്ചിരുന്നു.അധ്യാപകരുടെ മുറി നമുക്ക് പേടിസ്വപ്നമായിരുന്നു.വികൃതിക്കാരെ അങ്ങോട്ട് വിളിപ്പിക്കുന്നതു തന്നെ വലിയ ശിക്ഷയായിരുന്നു. ഓഫീസ് റൂം നമ്മുടെ അപ്രാപ്യ മേഖലക്കും അപ്പുറമായിരുന്നു. മിടുക്കന്മാരെ വിളിക്കുന്ന....വലിയവര്‍ വരുന്ന....പ്രധാനാധ്യാപകന്‍ ഇരിക്കുന്ന.. അങ്ങിനെ എന്തൊക്കെയോ..എന്തൊക്കെയോ....
കല്ലത്തു കരുണാകരന്‍ മാഷ്, ഹിന്ദി പപ്പന്‍ മാഷ്, പുല്ലന്‍ കരുണാകരന്‍ മാഷ്, സാറാമ്മ ടീച്ചര്‍, അന്നാമ ടീച്ചര്‍......എല്ലാവരും ഇന്നും നമ്മുടെ മനസ്സില്‍ ഉണ്ട്. അവരെ ഇന്നും വഴിയിലോ ബസ്സിലോ കണ്ടാല്‍ ആദരിക്കാന്‍ മടിക്കാറുമില്ല. എന്റെ സഹപ്രവര്‍ത്തകരുടെ അനുഭവവും മറിച്ചല്ല...
കുട്ടികള്‍ ഇന്ന്....
ഇതും എന്റെ സ്കൂളില്‍ നിന്ന് തുടങ്ങാം. ആദ്യമേ പറയട്ടെ...അവര്‍ക്ക് അധ്യാപകരോടുള്ള മനോഭാവത്തിനു തന്നെ ഇടിവ് സംഭവിച്ചിട്ടില്ലേ എന്ന് പലപ്പോഴും തോന്നാറുണ്ട്... ചെറിയ ശിക്ഷാ നടപടികളില്‍ പോലും കോപാകുലാരാകുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ ഞാന്‍ അവിടെ കാണുന്നു...എന്തിനു? വ്യക്തി വിരോധമുള്ള അധ്യാപകരെ കുരുക്കാന്‍ പോലും ഇല്ലാ ശിക്ഷാ രീതികള്‍ പറഞ്ഞു ഒതുക്കാന്‍ ശ്രമിക്കുന്നതും,ഓഫീസ് മുറികള്‍ വിചാരണക്കളമായി മാറുന്നതും ഞാന്‍ കാണുന്നു.. അങ്ങിനെ...അങ്ങിനെ.. ഒന്നിനോടും പ്രതികരിക്കാനാകാതെ,ദേഷ്യപ്പെട്ടുള്ള ഒരു നോക്കിനു പോലുമാകാതെ നിര്‍വ്വികാരമായി ഓരോക്ലാസ് മുറിയും കയറി ഇറങ്ങുന്ന സഹാധ്യാപകരെയും ഞാന്‍ കാണുന്നു.... വിദ്യാലയത്തില്‍ നിന്നിറങ്ങുന്ന കുട്ടികളില്‍ എത്രപേര്‍ക്ക് ഇന്ന് തന്നെ പഠിപ്പിച്ച കുറച്ചു അധ്യാപകരുടെ പേര്‍ പറയാനാകും?
ആധുനീക വിവരസാങ്കേതിക വിദ്യയുടെ വരവ്
പത്താം തരത്തില്‍ പഠിക്കുന്ന രേഷ്മ എന്നും പഠനത്തില്‍ മുന്നിലായിരുന്നു..എന്നാല്‍ പിന്നീട് അവളില്‍ വന്ന മാറ്റം നമ്മെ വല്ലാതെ വേദനിപ്പിച്ചു. പഠനത്തില്‍ താല്പര്യം കുറയുകയും പ്രസരിപ്പ് നഷ്ടപ്പെടുകയും ചെയ്ത അവളുടെ, വീട്ടുകാരുമായുള്ള കൂടിക്കാഴ്ചയില്‍ പലതും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈയിടെ അവള്‍ക്കു കിട്ടിയ മൊബൈല്‍ ഫോണും രാത്രി വിളികളും എല്ലാം..എല്ലാം.. ഇതിനെ ചോദ്യം ചെയ്യാനോ തടയാനോ വീട്ടുകാര്‍ ശ്രമിച്ചതുമില്ല...
ഒന്‍പതില്‍ പഠിക്കുന്ന വിഷ്ണുവിനെ പിടികൂടിയത് ഇന്റര്‍നെറ്റ് ഭ്രമമായിരുന്നു. ഇന്റര്‍നെറ്റ് കഫെ വഴി തുടങ്ങിയ ഈ ഭ്രമം വീട്ടില്‍ കമ്പ്യുട്ടര്‍ എത്തിയതോടെ ശക്തമായി. സ്വന്തം മകന്റെ കമ്പ്യുട്ടര്‍ ഭ്രമത്തിന്റെ പൊരുള്‍ മനസ്സിലാക്കാനോ തിരുത്താനോ രക്ഷിതാക്കള്‍ക്കായതുമില്ല.
രക്ഷിതാക്കളുടെ പങ്ക്
കുട്ടികളുടെ ഇന്നത്തെ തലതിരിഞ്ഞ പോക്കില്‍ രക്ഷിതക്കള്‍ക്കുമില്ലേ ഒരു പങ്ക്?
മക്കളുടെ വളര്‍ച്ചയില്‍ അഹങ്കരിക്കുന്ന അവര്‍ക്ക് പലപ്പോഴും കുട്ടികളുടെ വഴിവിട്ടുള്ള പോക്ക് കണ്ടെത്താനാകുന്നില്ല എന്നതും ശ്രദ്ധേയം!മാത്രമല്ല ഒട്ടുമിക്ക വീടുകളിലും അച്ഛന്‍ പുറത്തു ജോലിയിലും മകന്‍ വീടിന്റെ നാഥനുമായിരിക്കും. കുട്ടികളുടെ മാറ്റങ്ങള്‍ കണ്ടെത്താനോ ചികിത്സിക്കാനോ മറ്റുള്ളവര്‍ക്ക് ഒട്ടു നേരവും ഇല്ല.
ഫലമോ? ദിശാബോധമില്ലാതെ അലയുന്ന ഒരുകൂട്ടം യുവതീ യുവാക്കന്മാരും...
വളരെ മാസങ്ങള്‍ക്ക് ശേഷം കണ്ടുകിട്ടിയ ഒരു രക്ഷിതാവിനോട് ക്ലാസ്സ് ടീച്ചര്‍ കുട്ടിയുടെ ഗുണദോഷങ്ങള്‍ ഗൗരവമായി വിവരിക്കുകയായിരുന്നു.എല്ലാം കേട്ടുനിന്ന അയാളുടെ പ്രതികരണം ഇങ്ങനെ.."അല്ലാ മാഷെ അതൊക്കെ പോട്ടെ...ഓന്റെ കൊട ഇന്നലെ ഇവിടെ വച്ച് മറന്നത്രെ,അത് കിട്ടീന്യോ എന്നറിയാനാ ഞാന്‍ വന്നേ. എന്നാ പോട്ടെ മാഷെ... ആ പിന്നെ ഓനെ ശ്രദ്ധിക്കണേ മാഷെ.."
ഇവിടെ മാറേണ്ടത് ആരാണ്?
ഇനി അദ്ധ്യാപകന്‍
വളരുന്ന തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കേണ്ടവരാണ് നാം.എന്നാലിന്നോ? പാകം വന്ന,മൂല്യബോധമുള്ള മുന്‍ അധ്യാപകരെ ഓര്‍മ്മിപ്പിക്കുന്ന എത്ര അധ്യാപകര്‍ നമ്മുടെ കൂട്ടത്തിലുണ്ട്?ഇന്ന് പല കേസ്സുകള്‍ക്കും കാരണക്കാരായി പിടിക്കപ്പെടുന്നത് നമ്മെ തന്നെ അല്ലെ? മൊബൈല്‍ വാര്‍ത്തകളും സ്ത്രീ പീഡനവും ഒക്കെ ഈ അടുത്ത കാലത്ത് നാം വായിച്ചു.. ഒരു മൂല്യച്യുതി നമ്മുടെ കൂട്ടര്‍ക്ക് വന്നിട്ടില്ലേ? മുന്‍പ് അധ്യാപര്‍ക്ക് സമൂഹത്തില്‍ കിട്ടുന്ന ആദരവ് ഇന്ന് നമുക്ക് കിട്ടുന്നുണ്ടോ? ചിന്തിക്കണം.
പുതിയ വിദ്യാഭ്യാസ സമീപനം
കുട്ടികളില്‍ പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കുന്ന, പ്രശ്നാധിഷ്ടിത പഠനരീതിയും ഒരളവുവരെ ഇതിനൊക്കെ കാരണമല്ലേ? ചിട്ടയായ പഠന രീതിയെ വെല്ലുന്ന എന്ത് മികവാണ് ഇന്നത്തെ നവീന പഠന രീതിയില്‍ ഉള്ളത് ? ഇവിടെ നാം ഒന്ന് ഓര്‍ക്കുന്നത് നന്ന്.നമ്മുടെ പഴയ പഠനരീതി ഒരുപരിധിവരെ അംഗീകരിച്ചു പോരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികള്‍ ഒഴുകുന്നത് മറ്റൊന്നല്ല, എന്ന്...
എനിക്ക് പറയാനുള്ളത്
........................"വിനാശകാലേ വിപരീത ബുദ്ധി" ..............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)